ആറ്റിങ്ങൽ ചിറയിൻകീഴ് മേഖലയിൽ പ്രവർത്തിച്ച ഡ്രൈ ഡേ ബാറുകളാണ് ചിറയിൻകീഴ് എക്സെസിന്റെ സമയോചിതമായ നടപടിയിലൂടെ പൂട്ടിയത്. അനധികൃത മദ്യവില്പന നടത്തിയ അയിലം കൈപ്പറ്റിമുക്ക് കിഴക്കേവിള വീട്ടിൽ 57 വയസുള്ള സുധാകരൻ, നിലയ്ക്കാമുക്ക് പാറയടി സ്വദേശി 39 വയസുള്ള ഇർഷാദ് എന്നിവരെയാണ് ചിറയിൻകീഴ് എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുകുട്ടനും പാർട്ടിയും ചേർന്ന് പിടികൂടിയത്.
ഇവരിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 154 കുപ്പി വിദേശമദ്യവും മദ്യവില്പനയിൽ നിന്നും ലഭിച്ച 9600 രൂപയും കണ്ടെടുത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ 1,2 തീയതികളിൽ ബിവറേജസ്, ബാർ മുതലായവ അവധി ആയതിനാൽ ചില്ലറ വില്പന നടത്താനായി അതീവ രഹസ്യമായി വൻതോതിൽ മദ്യം വാങ്ങി ശേഖരിച്ചു വച്ചു, കൂടിയ വിലയ്ക്കു വില്പന നടത്തിവരവേയാണ് ഈ രണ്ടു പ്രതികളും എക്സ്സൈസ് പിടിയിൽ ആവുന്നത്.
പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ ചിറയിൻകീഴ് എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ
(ഗ്രേഡ്) കെ.ഷിബുകുമാർ, കെ ആർ രാജേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ വൈശാഖ്, അജാസ്, ശരത്ബാബു, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ സ്മിത, എക്സ്സൈസ് ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ ഉണ്ടായിരുന്നു. അനധികൃത മദ്യം, മയക്ക് മരുന്നുവില്പനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ 9400069423 എന്ന എക്സ്സൈസ് ഇൻസ്‌പെക്ടറുടെ നമ്പറിൽ വിളിച്ചറിയിക്കാവുന്നതാണ്.

















