സംസ്ഥാനത്തെ അഗ്നി രക്ഷാ സേന വനിതകളില്ലെന്ന അവഗണനയിൽ നിന്നു മുക്തമാകുന്നു. 100 വനിതകൾ ഉടനെ സേനയുടെ ഭാഗമാകും. പി എസ് സി പരീക്ഷയെന്ന കടമ്പ കടന്നു ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റും വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കുള്ള അഡ്വൈസ് മെമ്മോ അയച്ചുകഴിഞ്ഞു. പൊലീസ് വെരിഫിക്കേഷൻ കഴിഞ്ഞാൽ ഇവർക്കള്ള പരിശീലനം തൃശൂർ ഫയർ അക്കാദമിയിൽ ആരംഭിക്കും.
11 ജില്ലകളിൽ 5 പേർ വീതവും തിരുവനന്തപുരം എ റ ണാ കു ളം, കോഴിക്കോട് ജില്ലകളിൽ 15 പേർ വീതവും ആണ് നിയമിതരാകുക. ഒന്നാം പിണറായി മന്ത്രിസഭയാണ് ഫയർ വുമൺ തസ്തികകൾ സൃഷ്ടിക്കൻ തീരുമാനിച്ചത്. 1962 ൽ കേരള ഫയർ സർവീസ് നിയമം നിലവിൽ വരുന്നതുവരെ ഫയർഫോഴ്സ് കേരള പൊലീസ് സേനയുടെ ഭാഗമായിരുന്നു’ 1963 മുതലാണ് പ്രത്യേക വകുപ്പായി പ്രവർത്തനം തുടങ്ങിയത്..

















