തിരുവനന്തപുരം: ഫ്ലാറ്റുകളുടെയും വലിയ വാണിജ്യ കെട്ടിടങ്ങളുടെയും കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 20 മടങ്ങ് വര്‍ധന വരുത്തി. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ലാറ്റ് പ്രോജക്ടിന് നേരത്തെ ഒരു ലക്ഷമായിരുന്നു പെര്‍മിറ്റ് ഫീസ്. ഇത് 20 ലക്ഷമായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ, തിരുവനന്തപുരം കോര്പറേഷന് 10 ശതമാനം സര്‍വീസ് ചാര്‍ജും ഫീസിന് മുകളില്‍ ചുമത്തുന്നുണ്ട്. അതോടെ ആകെ തുക 22 ലക്ഷമായി ഉയരും. കോര്‍പറേഷനുകളില്‍ നേരത്തെ 300 ചതുരശ്ര മീറ്ററിന് മുകളില്‍ ചതുരശ്ര മീറ്ററിന് 10 രൂപയായിരുന്നു പെര്‍മിറ്റ് ഫീസ്. ഇത് 200 രൂപയായിട്ടാണ് കൂട്ടിയിട്ടുള്ളത്.

നിര്‍മാണസാമഗ്രികളുടെ വിലയും കൂടി കുതിച്ചുയര്‍ന്നതോടെ ഫ്ളാറ്റുകളുടെ വില കൂട്ടേണ്ടി വരുമെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. നഗരസഭകളില്‍ 300 ചതുരശ്രമീറ്ററിന് മുകളില്‍ താമസിക്കുന്നതിന് കെട്ടിടം വയ്ക്കാന്‍ നേരത്തെ ചതുരശ്രമീറ്ററിന് ഏഴു രൂപയായിരുന്നു ഫീസ്. അത് ഇപ്പോള്‍ 200 രൂപയാക്കിയിട്ടുണ്ട്.

















