ആറ്റിങ്ങൽ: കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച ജി.ഗോപകുമാർ ഇനി ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ. ആറ്റിങ്ങൽ സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ യാണ് ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ആറ്റിങ്ങലിൽ എത്തുന്നത്. കൊല്ലം പരവൂർ സ്വദേശിയാണ് ജി.ഗോപകുമാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലി നോക്കി വരവേ മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകിയ നൈജീരിയക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ നിർണായക പങ്കുവെച്ചിരുന്നു. ഈ സംഭവത്തോട് കൂടിയാണ് ഗോപകുമാർ സേനയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
2007ബാച്ചിലാണ് പോലീസ് സേനയിൽ പ്രവേശിക്കുന്നത്. 2008ൽ ആറ്റിങ്ങൽ, വർക്കല സ്റ്റേഷനുകളിൽ പ്രൊബേഷൻ എസ്.ഐ ആയിരുന്നു. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ വിവിധ സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറആയും, ഇൻസ്പെക്ടർ ഓഫ് പോലീസ് ആയും ജോലി നോക്കി. കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലി നോക്കി വരവേ നിരവധി കേസുകളിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞു വരുന്ന പ്രതികളെയും, കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളെയും അമർച്ച ചെയ്തിട്ടുണ്ട്. ഗോപകുമാർ ഇൻസ്പെക്ടറായി ജോലി നോക്കിയിരുന്ന എല്ലാ സ്റ്റേഷനുകളിലെയും പ്രതികളുടെ പേടിസ്വപ്നമായിരുന്നു. മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ ഉള്ള മെഡൽ ഡി.ജി.പിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

















