കല്ലമ്പലം: കിളിമാനൂർ ഭാഗത്തുനിന്ന് വരുന്ന റോഡും വർക്കല ഭാഗത്തുനിന്ന് വരുന്ന റോഡും ദേശീയ പാതയിലെ ഇരു വശത്തായി സംഗമിക്കുന്ന ഭാഗമാണ് കല്ലമ്പലം ജംഗക്ഷൻ. മൂന്ന് മാസങ്ങൾക്കിടയിൽ ഇവിടെ ചെറുതും വലുതുമായി ഇരുപതോളം അപകടങ്ങളിലായി അൻപതോളം പേർക്ക് പരിക്കും പത്തോളം ആൾക്കാർ മരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് കല്ലമ്പലം ജംഗക്ഷനിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കിളിമാനൂർ ഭാഗത്തു നിന്ന് വന്ന കാർ ദേശീയ പാതയിലൂടെ കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇത്രയും വലിയ ജംഗ കഷനിൽ ട്രാഫിക് സിഗ്നലിൻ്റെ അഭാവും വാഹനനിയന്ത്രണത്തിന് പോലീസ് പോലും ഇവിടെ കാണാറില്ല. ഈ മേഖലയിൽ അപകടങ്ങൾ തുടർക്കഥയാവുമ്പോഴും അധികൃതർ മൗനത്തിലാണ്.
ട്രാഫിക് ഐലൻ്റിൻ്റെ അശാസ്ത്രീയ നിർമ്മാമാണ് പല അപകടങ്ങൾക്കും കാരണമാകുന്നതായി ആക്ഷേപമുണ്ട്. ദേശീയപാത വികസനം വരുന്നതു കൊണ്ട് ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാൻ കഴിയില്ല എന്നാണ് അധികൃതരുടെ വാദം. കുരുതി ക്കളമായി മാറിക്കൊണ്ടിരിക്കുന്ന കല്ലമ്പലത്ത് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.