കഠിനംകുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതും നിരവധി ക്രൈം കേസുകളിൽ പ്രതിയും മയക്കുമരുന്ന് മാഫിയകളുടെ കണ്ണിയുമായ കഠിനംകുളത്ത് പുതുക്കുറിച്ചി ദേശത്ത് മുണ്ടൻചിറ മാടൻ നടയ്ക്ക് സമീപം മണക്കാട്ടിൽ പുത്തൻ വീട്ടിൽ വിഷ്ണു തമ്പുരു എന്നയാളെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചു.
ജില്ലാ പോലീസ് മേധാവി കിരൺ നാരായണിന്റെ നിർദേശാനുസരം ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാറിന്റെ നേതൃത‍്വത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ
ചന്ദ്രദാസ്, സബ് ഇൻസ്പെക്ടർ ഷിജു എസ്. എസ്, സി പി ഒ ജോതിഷ് കുമാർ, സിപിഒ രാജേഷ്, സിപിഒ ആദർശ് എന്നിവരടങ്ങിയ സംഘമാണ് വിഷ്ണു തമ്പുരുവിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് ബൈക്കിൽ പോകുകയായിരന്ന ആമസോൺ ഡെലിവറി ബോയിയെ തടഞ്ഞു നിർത്തി മർദ്ദിച്ചവശനാക്കി ഡെലിവറിക്കുള്ള സാധനങ്ങൾ കൈക്കലാക്കിയ കേസിൽ ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും സാമൂഹ‍്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരവെയാണ് ഇയാളെ കാപ്പ തടവിലാക്കുന്നത്.

















