കഴിഞ്ഞ 15 കൊല്ലത്തോളം തരിശായി കിടന്ന ഇടയ്ക്കോട് പാടശേഖരത്തിന്റെ 35 ഏക്കറിൽ വീണ്ടും കൊയ്ത്തുൽത്സവം എത്തി. പാടശേഖര സമിതിയുടെ വയൽ വീണ്ടെടുക്കലിന് ഒരു നാട് മുഴുവൻ പിന്തുണയുമായി എത്തിയതാണ് ഈ വയൽ വിജയത്തിന്റെ ഏറ്റവും വലിയ നേട്ടം. മുഴുവൻ വയലുകളിലും ഉടമകൾ തന്നെ നേരിട്ട് കൃഷിയിറക്കാൻ സന്നദ്ധരായത് ശുഭ സൂചനയായി കാണാനാകും . മുദാക്കൽ കൃഷിഭവന്റെ മാർഗ്ഗ നിർദ്ദേശത്തിൽ പഞ്ചായത്തിൽ നെൽകൃഷി കൂടുതൽ വ്യാപകവും വിജയകരവും ആയി മാറുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ അധ്യക്ഷത വഹിച്ച കൊയ്ത്ത് ഉത്സവ ഉദ്ഘാടന യോഗം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി സെക്രട്ടറി താജുദ്ദീൻ സ്വാഗതവും സമിതി പ്രസിഡന്റ് പ്രഭാകരൻ നായർ നന്ദിയും പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, കൃഷി ഓഫീസർ ലീന, എ. അൻഫാർ, സാബു. വി. ആർ,
(പിരപ്പമൺ കാട് പാടശേഖരം), സരുൺ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്),
ശിവപ്രസാദ്(ബിജെപി), ബി . രാജീവ്(സിപിഎം), വിജു കോരാണി(സിപിഐ), മൈത്രി, പേരകം റസിഡൻ്റ്സുകളിൽ നിന്നുള്ള പ്രതിനിഥികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് യോഗത്തിന് എത്തിയ മുഴുവനാളുകളും അരിവാളുമായി വയലിലേക്കിറങ്ങി. എംഎൽഎയുടെ നേതൃത്വത്തിൽ കൊയ്ത്ത് ആരംഭിച്ചത് ആവേശകരമായ കാഴ്ചയായി .



















