കിഴുവിലം മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കോവിഡ് ബാധിച്ചു മരിച്ചു; ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു

Oct 7, 2021

കിഴുവിലം: 2005-2010 കാലഘട്ടത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്ന മുടപുരം ചുമടുതാങ്ങി സ്വദേശി സി എസ് മന്ദിരത്തിൽ സുദർശനൻ (74) കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരവേ മരണപ്പെട്ടു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.

കോവിഡാനന്തര ബുദ്ധിമുട്ടുകൾ കൂടുതലായതിനാൽ തുടർ ചികിത്സയ്ക്കായി സുദർശനനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം ഗ്രാമപഞ്ചായത്ത് H I പ്രമോദ്, JHI ഹരീഷ് എന്നിവരുടെ സാന്നിധ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ ശവ സംസ്കാരം നടത്തി. പരേതൻ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പറും , കിഴുവിലം സഹകരണസംഘത്തിലെയും, കിഴുവിലം റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിലെയും ബോർഡ് മെമ്പറും ആയിരുന്നു.

സുദർശനന്റെ ഭാര്യയും മുൻ കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പറും ആയിരുന്ന റീത്താ സുദർശനനും കോവിഡ് ബാധിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. ജർമ്മനിയിൽ ജോലി നോക്കി വരുന്ന സൂരജ്, കുവൈറ്റിൽ ജോലി നോക്കി വരുന്ന സജിത്ത് എന്നിവർ മക്കളാണ്.

ശവസംസ്കാര ചടങ്ങുകൾക്ക് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ, മുൻ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അൻസാർ, കാട്ടുംപുറം മേഖല യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പ്രസാദ് എന്നിവർ നേതൃത്വം നൽകി.

കിഴുവിലം ഗ്രാമപഞ്ചായത്തിൽ നാളിതുവരെ 67 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു പോയി. കിഴുവിലം ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ നിരവധിപേർ കോവിഡ് ബാധിച്ചു വീടുകളിലും, കോവിഡ് സെന്റർ കളിലും ചികിത്സയിൽ കഴിഞ്ഞു വരികയാണ്.

cake tower new
LATEST NEWS

കേരളത്തില്‍ ഇഞ്ചോടിഞ്ച്; ബിജെപി 11 സീറ്റുകള്‍ വരെ; ന്യൂനപക്ഷം യുഡിഎഫിനൊപ്പം; ടുഡേയ്‌സ് ചാണക്യ സര്‍വേഫലം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച്...