നാടുവിട്ടത് ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണി മൂലം; വിഷ്ണുവിന്റെ മൊഴി

Apr 20, 2026

കോഴിക്കോട്: ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണികളെത്തുടര്‍ന്നാണ് നാടു വിട്ടതെന്ന് വടകര ആയിഞ്ചേരി സ്വദേശി വിഷ്ണുവിന്റെ മൊഴി. മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളിലാണ് താമസിച്ചത്. ഉഡുപ്പിയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷണം പോയി. വഴിയില്‍ കണ്ട മലയാളികളാണ് വെള്ളവും ഭക്ഷണവും നല്‍കിയതെന്നും വിഷ്ണു പൊലീസിനോട് പറഞ്ഞു.

എട്ടു ദിവസം മുമ്പ് കാണാതായ വിഷ്ണുവിനെ ഇന്നുരാവിലെ പയ്യന്നൂര്‍ സ്റ്റേഷനില്‍ വെച്ചാണ് കണ്ടെത്തുന്നത്. തുടര്‍ന്ന് വിഷ്ണുവിനെ വടകര പൊലീസ് സ്റ്റേഷനിലെത്തിച്ചു. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് വഴിത്തിരിവായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 13 നാണ് 25 കാരനായ വിഷ്ണുവിനെ കാണാതായത്. ലോണ്‍ ആപ്പില്‍ നിന്നും ബ്ലേഡ് സംഘത്തില്‍ നിന്നും വിഷ്ണു പണം വായ്പ എടുത്തിരുന്നു.

ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. പതിനായിരം രൂപയാണ് 25 കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

cake tower new
LATEST NEWS
അറിയിപ്പ്

അറിയിപ്പ്

ആറ്റിങ്ങൽ മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്കൂളിലെ എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ്...