ആറ്റിങ്ങൽ: മുൻ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫിന് എതിരായ സസ്പെൻഷൻ നടപടി പിൻവലിച്ചു. അതിനെതിരെ ഒരു വിഭാഗം നേതാക്കൾ രാജി ഭീഷണി മുഴക്കി പ്രതിഷേധിച്ചു. കെ പി സി സി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനേയും തെറിവിളിക്കുകയും സഹപ്രവർത്തകരെ ആക്രമിച്ചതിന്റെ പേരിലും കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ ലത്തീഫിനെ തിരിച്ചെടുത്തത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ രാജി സന്നദ്ധത അറിയിച്ചത്.
പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെസിഡൻറ്സ് അസ്സോസിയേഷൻ വഴി
സി പി ഐ (എം) നു വേണ്ടി വോട്ട് അഭ്യർത്ഥിച്ചു എന്നതിന് വ്യക്തമായ തെളിവുകളുള്ള സാഹചര്യം കൂടി നിലനില്ക്കുമ്പോൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ ഒരാളെ ആക്ടിംഗ് പ്രസിഡന്റിന്റെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ നിന്നുള്ള ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് മണ്ഡലം പ്രസിഡൻറുമാർ, ഇതര ഭാരവാഹികൾ, യൂത്ത് കോൺഗ്രസ്സ്, കെ എസ് യു, ഐ എൻ റ്റി യു സി, മഹിളാ കോൺഗ്രസ്, ദളിത് കോൺഗ്രസ്, കർഷക കോൺഗ്രസ്, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജില്ലാ-ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ രാജി സന്നദ്ധത അറിയിച്ചു.

















