മമ്മൂട്ടിയും വിനായകനും ഒരുപോലെ പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായിരുന്നു കളങ്കാവൽ. നായകനായി വിനായകൻ കളം പിടിച്ചപ്പോൾ പ്രതിനായകനായി മമ്മൂട്ടി നിറഞ്ഞാടി. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ബോക്സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. മമ്മൂട്ടി ഒരിക്കല്‍ കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയപ്പോൾ മികച്ചൊരു സിനിമാനുഭവം തന്നെയാണ് പ്രേക്ഷകർക്ക് ലഭിച്ചതും.
മമ്മൂട്ടിയും വിനായകനും ഒരുപോലെ പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായിരുന്നു കളങ്കാവൽ. നായകനായി വിനായകൻ കളം പിടിച്ചപ്പോൾ പ്രതിനായകനായി മമ്മൂട്ടി നിറഞ്ഞാടി. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ബോക്സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. മമ്മൂട്ടി ഒരിക്കല്‍ കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയപ്പോൾ മികച്ചൊരു സിനിമാനുഭവം തന്നെയാണ് പ്രേക്ഷകർക്ക് ലഭിച്ചതും.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. അതേസമയം മമ്മൂട്ടിയുടെ ബസൂക്ക ഒടിടിയിൽ എത്താത്തതിന്റെ നിരാശയും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. അടുത്തിടെയാണ് മമ്മൂട്ടിയുടെ തന്നെ ഈ വർഷമെത്തിയ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ഒടിടിയിൽ സ്ട്രീമിങ്ങിനെത്തിയത്. രണ്ട് പടങ്ങൾക്ക് ശേഷം ഇക്കയുടെ പടം പെട്ടന്ന് തന്നെ ഒടിടിയിൽ എത്തിയിരിക്കുന്നു, പക്ഷേ ബസൂക്ക ഇപ്പോഴും വന്നിട്ടില്ല എന്നാണ് ആരാധകർ കുറിക്കുന്നത്. ‘കുറുപ്പി’ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്‍റെ സംവിധാന അരങ്ങേറ്റമാണ് കളങ്കാവല്‍.
ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.




















