ജൂലൈ 31 തിങ്കളാഴ്ച മുരുക്കുംപുഴയിൽ നടക്കേണ്ട സമ്മേളനം ഉദ്ഘാടകൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, അടൂർ പ്രകാശ് എംപി എന്നിവർ എഐസിസി അടിയന്തിരമായി വിളിച്ചുചേർത്ത സുപ്രധാന മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനാൽ ആണ് പ്രോഗ്രാം മാറ്റേണ്ടി വന്നത്. ഓഗസ്റ്റ് മൂന്നിന് പ്രതിപക്ഷ നേതാവ് തിരിച്ചെത്തിയാൽ താമസിയാതെ മുരുക്കുംപുഴയിൽ വെച്ച് സമ്മേളനം ഉദ്ഘാടനവും അഡ്വക്കേറ്റ് സി. മോഹനചന്ദ്രൻ സ്മാരക പുരസ്കാരസമർപ്പണവും നടത്തുന്നതായിരിക്കും.
ജൂലൈ 30 ഞായറാഴ്ച സി. മോഹന ചന്ദ്രൻ സ്മൃതി ദിനത്തിൽ നിശ്ചയിച്ച പരിപാടിയിൽ ഒരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല. രാവിലെ 10 മണിക്ക് മുരുക്കുംപുഴ ജംഗ്ഷനിൽ മൗന പ്രാർത്ഥനയും മോഹനചന്ദ്രന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരിക്കുന്നതാണ്.



















