മുരുക്കുംപുഴ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയ്ക്കും, അക്രമ പ്രവർത്തനങ്ങൾക്കും, ഭരണകൂടത്തിൻ്റെ നിസ്സംഗ മനോഭാവത്തിനുമെതിരെ മുരുക്കുംപുഴയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ആറാട്ടുമുക്ക്എസ്സ് എൻ വി ഗ്രന്ഥശാലയ്ക്കു മുന്നിൽ നിന്ന് ആരംഭിച്ച മൗനജാഥയിൽ നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു. കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി മൗന ജാഥയായി മുക്കുംപുഴ ജംഗ്ഷനിലെത്തി മെഴുകുതിരി തെളിച്ച്, നമ്മുടെ നാടിന്‍റെ ജനാധിപത്യവും, സ്വാതന്ത്ര്യവും, സാഹോദര്യവും ദേശീയബോധവും ഊട്ടി ഉറപ്പിക്കുന്ന ഇന്‍ഡ്യന്‍ ദേശീയ പ്രതിജ്ഞ ചൊല്ലിയാണ് ജനകീയ ‘പ്രതിഷേധം അവസാനിപ്പിച്ചത്. മുരുക്കുംപുഴ ഗുരുദേവ ദർശന പഠനകേന്ദ്രവും, ഗാന്ധി പീസ് ഫൗണ്ടേഷനും, വിവിധ മതസംഘടനകളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍
കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസമായിട്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്ത...


















