മത്സ്യതൊഴിലാളികളുടെ മരണപ്പൊഴിയായി മാറുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ പ്രദേശത്തെ അപകട കാരണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ സംഘം മുതലപ്പൊഴി സന്ദർശിച്ചു. പുന്നെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസേർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരാണ് ഇന്ന് രാവിലെയോടെ മുതലപ്പൊഴി സന്ദർശിച്ചത്.

മുതലപ്പൊഴി പാലത്തിന് മുകളിലെത്തിയ സംഘം ഇരുവശത്തെയും പുലിമുട്ടുകളുടെ ഘടനയും മറ്റും നോക്കി കണ്ടു തുടർന്ന് താഴംപള്ളി ഭാഗത്തെ പുലിമുട്ട് ഭാഗത്ത് എത്തി അഴിമുഖപ്രദേശങ്ങൾ നോക്കി കാണുകയും കാര്യങ്ങൾ ഹാർബർ ഉദ്യാഗസ്ഥരോട് ചോദിച്ച് അറിയുകയും ചെയ്തു. മുതലപൊഴി അഴിമുഖത്തെ അഴക്കുറവും പുലിമുട്ടുകൾക്കിടയിലെ വീതിയുമാണ് സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്. താഴം പള്ളി ഭാഗത്തെ പുലിമുട്ട് പൊളിച്ച് വീതി കൂട്ടണമെന്നും നിലവിലെ പുലിമുട്ടിൻ്റെ നീളം കൂട്ടി വീതി വർദ്ധിപ്പിച്ച് ഹാർബർ സുരക്ഷിതമാക്കാനാകുമോ എന്നത് സംഘം പരിശോധിക്കും.
ഇന്ന് നടന്ന പരിശോധനയിലെ വിവരങ്ങൾ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കി സർക്കാറിന് കൈമാറുക.
സിഡബ്ലൂപി ആർഎസിലെ ഡോ. ജെ സിൻഹ, ബി. ആർ റിയാടേ, ഡോ. എ കെ സിംഗ് എന്നിവരും ഇവർക്കൊപ്പം ഹാർബർ വകുപ്പ് ചീഫ് ഇഞ്ചിനിയർ ജോമോൻ, കെ ജോർജ്, ഡെപ്യൂട്ടി ചീഫ് ഇഞ്ചിനിയർ റ്റി വി ബാലചന്ദ്രൻ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയ ർമാരായ ബീഗം അമീന, വിപിൻ വി, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ വിനീത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു


















