അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബർ നിർമ്മാണത്തിലെ ആശാസ്ത്രീയത പഠിക്കാൻ
സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തി. അഞ്ചുതെങ്ങ് മുതലപ്പൊഴി വിഷയത്തിൽ വീണ്ടും പഠനം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ.
ഹാർബറിന്റെ നിർമ്മാണത്തിലെ ആശാസ്ത്രീയതയും പ്രശ്‌നങ്ങളും പഠിക്കാൻ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉത്തരവിറക്കി.
ഹാർബർ ഭാഗത്ത് അടിയ്ക്കടിയുണ്ടാകുന്ന അപകടങ്ങളും മറ്റ് പ്രശ്‌നങ്ങളും പഠിച്ച് റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. പഠനറിപ്പോർട്ട് ലഭ്യമായ ശേഷം തുടർനടപടികളുണ്ടാകുമെന്ന് വകുപ്പ് അറിയിച്ചു.



















