തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾക്ക് ഇനി ആധാർ മതി. 21 സേവനങ്ങൾക്ക് വയസ്, മേൽവിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാർ കാർഡിനെ അംഗീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
ഈ സേവനങ്ങൾക്ക് ഇനി മറ്റു രേഖകൾ അപ്ലോഡ് ചെയ്യേണ്ടതില്ല. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് തീരുമാനം.
ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്വെയറിൽ മാറ്റം വരുത്തി. വാഹനത്തിന്റെ ഉടമസ്ഥത കൈമാറൽ, ആർസി ബുക്കിലെ മേൽവിലാസം മാറ്റൽ, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ, പെർമിറ്റ് പുതുക്കൽ അടക്കമുള്ള സേവനങ്ങൾക്കാണ് ബാധകം.


















