സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ഗവൺമെന്റ് ഓഫ് കേരള എന്നാണ് തുടരുന്നത്.
കഴിഞ്ഞ വർഷം പേര് മാറ്റത്തിൽ അവതരിപ്പിച്ച പ്രമേയം നിയമസഭാ പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് പുതിയ പ്രമേയം അവതരിപ്പിക്കുന്നത്.
ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും സർക്കാർ രേഖകകളിൽ ബ്രിട്ടീഷുകാർ നൽകിയ കേരള എന്ന പേരാണ് ഇപ്പോഴും നിലനിൽക്കുന്നത്. മലയാളത്തിൽ മാത്രമാണ് കേരളം എന്ന് രേഖപ്പെടുത്താറുള്ളത്.

Share this story

















