തോന്നയ്ക്കൽ: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടക്കുന്നതിന്റെ ഭാഗമായി തോന്നയ്ക്കലിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി എൻഐഎ മടങ്ങി. പിഎഫ്ഐ സോണൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന നവാസിന്റെ വീട്ടിലാണ് പുലർച്ചെ നാലിന് എൻഐഎ സംഘമെത്തി പരിശോധന ആരംഭിച്ചത്.
രാവിലെ 9 മണി കഴിഞ്ഞ് പരിശോധന പൂർത്തിയാക്കി എൻഐഎ മടങ്ങി. പരിശോധന സമയം നവാസും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. നവാസിന്റെയും ഭാര്യയുടെയും സിം ഉള്ള മൊബൈൽ ഫോൺ എൻഐഎ പിടിച്ചെടുത്തതായി നവാസ് പറഞ്ഞു. പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തു. മറ്റ് ചോദ്യം ചെയ്യലുകളോ ഒന്നും ഉണ്ടായിട്ടില്ലെന്നും സംസ്ഥാന വ്യാപകമായുള്ള പരിശോധനയുടെ ഭാഗമായാണ് പരിശോധന നടന്നതെന്നും നവാസ് പറഞ്ഞു. 4 ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.