നോര്‍വെയുമായുള്ള കേരളത്തിന്റെ ബന്ധം മത്സ്യബന്ധന മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും സംസ്ഥാനത്തിൻ്റെ മുന്നോട്ടുളുള്ള പോക്കിന് അനുയോജ്യമായ ലക്ഷ്യങ്ങളോടെയാണ് യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ നേട്ടമാണ് നേര്‍വെ യാത്രകൊണ്ടുണ്ടായത്.
മാരിടൈം ക്ലസ്റ്ററിനായി നോര്‍വെയുടെ സഹായവാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകും. സംസ്ഥാനത്തിന്‍്റെ മുന്നോട്ട് പോക്കിന് അനിവാര്യമായിരുന്നു ഈ യാത്ര. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യമാണുണ്ടായത്.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തെ മാറ്റാന്‍ ചര്‍ച്ചയുണ്ടായി. നിര്‍ദ്ദേശങ്ങള്‍ ലോക കേരള സഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച് സര്‍ക്കാരിന് കൈമാറും. യുകെ എംപ്ലോയ്മെന്‍്റ് നവംബറില്‍ സംഘടിപ്പിക്കും. 3000ല്‍ അധികം ഒഴിവുകളിലേക്ക് തൊഴിലവസരങ്ങള്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

















