ആറ്റിങ്ങൽ: പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ പ്രതി 13 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. ആറ്റിങ്ങൽ നഗരൂർ സ്വദേശിനിയായ പതിനേഴുകാരിയെ 2011 ൽ നിരവധി തവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ പ്രതി 13 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായി.
വർക്കല ചെമ്മരുതി തുണ്ടുവിള കുന്നത്തുമല പറങ്കിമാംവിള വീട്ടിൽ പ്രവീൺ (35) നെയാണ് 2011 ൽ ആറ്റിങ്ങൽ പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്ന് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി കുവൈറ്റിലേക്ക് രക്ഷപെട്ടു. വിദേശത്തു നിന്നും 6 വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ പ്രതി കൊല്ലം പുനലൂരിൽ കുറച്ചു നാൾ താമസിച്ചു.
തുടർന്ന് കഴിഞ്ഞ വർഷം വർക്കല ഞെക്കാട് എത്തി താമസിച്ചു വരികയായിരുന്നു. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്.ഐമാരായ സജിത്ത്.എസ്, ജിഷ്ണു എം.എസ്, എ.എസ്.ഐ മാരായ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സി.പി.ഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.


















