13 വയസ്സുകാരായ രണ്ട് പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം; പ്രതിക്ക് 22 വർഷം കഠിന തടവും പിഴയും

Oct 15, 2022

seena

13 വയസ്സുകാരായ രണ്ട് പെൺകുട്ടികളെ ലൈംഗിക പീഡണത്തിനിരയാക്കി. രണ്ട് വ്യത്യസ്ത കേസുകളിലായി പ്രതിക്ക് 22 വർഷം കഠിന തടവും 90,000/- രൂപ പിഴയും.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണ നടത്തുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്.

സമീപവാസിയും ബന്ധുവുമായ പെൺകുട്ടിയെ അശ്ലീലച്ചിത്രങ്ങൾ കാണിച്ചും ലൈംഗിക അതിക്രമം പ്രവർത്തിച്ചും, ലൈംഗിക പീഡനത്തിനിരയാക്കി എന്ന കുറ്റത്തിന്, പോക്സോ നിയമപ്രകാരം 12 വർഷം കഠിനതടവും 50,000/- രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി ഉത്തരവായി. പിഴ കെട്ടിവച്ചിട്ടില്ലായെങ്കിൽ 2 വർഷം കഠിന തടവും, അനുഭവിക്കണം. പ്രതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കുറ്റത്തിന് 3 വർഷം കഠിനതടവും 10,000 – രൂപ പിഴ ശിക്ഷയും, പിഴ കെട്ടിവച്ചിട്ടില്ലായെങ്കിൽ 3 മാസം തടവും, ലൈംഗിക പീഠനത്തിന് 1 വർഷം കഠിനതടവും 5,000/-രൂപ പിഴയും, പിഴ അടക്കാത്ത സാഹചര്യത്തിൽ 1 മാസം അധികതടവും അനുഭവിക്കണം. സ്ത്രീയോടുള്ള അതിക്രമങ്ങൾ സംബന്ധിച്ചുള്ള കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിൽ വിവരിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം 3 വർഷം കഠിനതടവും അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് 1 വർഷം തടവും വിധിന്യായത്തിൽ വ്യവസ്ഥയുണ്ട്. അതിക്രമത്തിന് വിധേയയാക്കപ്പെട്ട കുട്ടിയുടെ പുനരധിവാസത്തിന് മതിയായ തുക നൽകേണ്ട ബാധ്യതയുണ്ടെന്നു നിരീക്ഷിച്ച കോടതി, വിധിയുത്തരവായിട്ടുള്ള തുക ആപര്യാപ്തമെന്നും, മതിയായ നഷ്ടപരിഹാരത്തുക ലീഗൽ സർവീസ് അതോറിറ്റി മുഖേന നൽകണമെന്ന് ശുപാർശ നൽകിയും ഉത്തരവായി.
അച്ഛന് സുഖമില്ലാതെ വീട്ടിൽ കിടക്കുകയാണ് എന്ന് പറഞ്ഞു സമീപവാസിയായ 13 വയസ്സുകാരിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡണത്തിനിരയാക്കി എന്ന കുറ്റത്തിന് പ്രതിക്ക് 2 വർഷം കഠിനതടവും 25,000/-രൂപ പിഴ ശിക്ഷയും ഉത്തരവായി. പിഴ തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമെന്ന നിലയിൽ നൽകണമെന്നും പിഴയടയ് ക്കാത്ത സാഹചര്യത്തിൽ 3 മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്.

വിചാരണ നേരിട്ട രണ്ട് കേസുകളിൽ ആണ് 36 വയസ്സുകാരനായ മേനംകുളം സ്വദേശി ഷിബുകുമാർ എന്ന ഷിബുവിനെ കോടതി ശിക്ഷ വിധിച്ചത്. ഒരു കേസിൽ
2016 -17 കാലഘട്ടത്തിലാണ് കേസിനാസ്പദമായ രണ്ടു സംഭവങ്ങളും.
അടുത്തടുത്ത തീയതികളിലാണ് കുട്ടികളെ ഉപദ്രവിച്ച സംഭവം നടന്നതെങ്കിലും ഒരു സംഭവത്തിൽ അതിക്രമം നടന്ന് ഉദ്ദേശം 2 വർഷക്കാലം കഴിഞ്ഞാണ് അതിക്രമം സംബന്ധിച്ച് വിവരങ്ങൾ സ്കൂളിൽ വച്ച് കുട്ടി അധികാരികളോട് വെളിപ്പെടുത്തിയത്.
രണ്ട് കേസുകളിലായി പ്രോസിക്യൂഷൻ 30 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. കഴക്കുട്ടം പോലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.

cake tower new
LATEST NEWS
പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ്...