ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐ .ടി. ഐക്കു സമീപം അഗ്രോമാർട്ട് സ്ഥാപന ഉടമ സുജിത്തിനെയും , ജീവനക്കാരനായ നിധിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ആറ്റിങ്ങൽ വെള്ളൂർക്കോണം പണയിൽ വീട്ടിൽ നിധിൻ (24) നെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതി ആറ്റിങ്ങൽ കരവാരം ചരുവിള പുത്തൻ വീട്ടിൽ മോനൂട്ടൻ എന്നു വിളിക്കുന്ന തക്കു (28) കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു .
12 ന് രാത്രി ഒമ്പതു മണിയോടു കൂടി കടയിലെ കളക്ഷൻ തുകയുമായി കടയുടെ മുൻവശം നിന്ന നിഥിന്റെ കൈയിൽനിന്നു പണം പിടിച്ചു പറിക്കാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ചതിനാണ് സുജിത്തിനെ പ്രതികൾ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൾപ്പിച്ചിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി
പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ...
















