ഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ആരംഭിക്കാനിരിക്കെ ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ച് പോലീസ്. സംഘർഷമുണ്ടായാൽ ഉത്തരവാദിത്തം സർക്കാരുകൾക്ക് ആയിരിക്കുമെന്ന് കർഷക നേതാക്കളും മുന്നറിയിപ്പ് നൽകി.
ചലോ ഡൽഹി മാർച്ച് നവംബർ ഏഴിന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താത്പര്യമില്ലെന്നും നേതാക്കൾ പറഞ്ഞു. ബാരിക്കേഡുകൾ ഇട്ട് പാത തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണ്. കേന്ദ്രസർക്കാർ സഹകരിച്ചാൽ സമാധാനപരമായി മാർച്ച് നടത്തുമെന്നും കർഷക നേതാക്കൾ അറിയിച്ചു. കേന്ദ്രസർക്കാരും വീണ്ടും ചർച്ചക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയിൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച നടന്നാൽ മാത്രമേ പരിഹാരമുണ്ടാകൂവെന്നും കേന്ദ്രം വ്യക്തമാക്കി.



















