ആറ്റിങ്ങൽ: നഗരത്തിലെ നദീതീര വാർഡുകളിലാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിലും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഇതിൽ പനവേലിപറമ്പ് ജനവാസ മേഖലയിലേക്ക് വെള്ളം കയറിയതിനാൽ താമസക്കാരെ സുരക്ഷിതമായി ഇന്നലെ രാത്രി തന്നെ മാറ്റി പാർപ്പിച്ചു. കൊട്ടിയോട്, പൂവമ്പാറ, മീമ്പാട്ട് തുടങ്ങിയുള്ള സ്ഥലങ്ങളിൽ ജനവാസ മേഖല ചുറ്റപ്പെട്ട രീതിയിൽ വെള്ളം കയറിയിട്ടുണ്ട്. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, കൗൺസിലർ എസ്. സുഖിൽ, നിതിൻ, ടൗൺ സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് എം.മുരളി, പൊതു പ്രവർത്തകരായ സി. ദേവരാജൻ, വിശ്വംഭരൻ, വൽസൻദേവ്, വോളന്റിയർമാർ തുടങ്ങിയവർ അർധരാത്രിയോടു കൂടി തന്നെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നിലയുറപ്പിച്ചിട്ടുണ്ട്. പോലീസ്, ഫയർഫോഴ്സ്, റവന്യൂ വകുപ്പും സജീവമായി രംഗത്തുണ്ട്. കൂടാതെ പൂർണമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കാൻ കുന്നുവാരം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പും സജ്‌ജമാണെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു.

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും
തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു....