ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ മൂന്നാംവാർഡിലെ വെള്ളരിക്കുന്ന് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്‍റെ നിർമാണോദ്ഘാടനം മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ദീപ രാജേഷ് അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി രാജേഷ് മാധവൻ, മണ്ഡലം ജന: സെക്രട്ടറി ജീവൻലിൽ, വൈസ് പ്രസിഡൻ്റ് ശിവദാസൻ എന്നിവർ സംസാരിച്ചു.
രാജ്യസഭാംഗം പി.ടി.ഉഷ, അനുവദിച്ച 18 ലക്ഷം രൂപ ചിലവിലാണ് റോഡിന്‍റെ കോൺക്രീറ്റ് ആരംഭിക്കുന്നത്.
ജനങ്ങളോട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളിലൂടെ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂ എന്ന് വി.മുരളീധരൻ പറഞ്ഞു. ഒരു രാജ്യം അഭിവൃദ്ധിപ്പെടാൻ, അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്.
ഈ കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നയരൂപീകരണം.
കേന്ദ്രപദ്ധതികളാണ് കേരളത്തിന്‍റെ വികസനത്തിലും പ്രധാന റോള്‍ വഹിച്ചിട്ടുള്ളത്. കേരളത്തിൽ ഫ്ലക്സ് വികസനം മാത്രമാണ് കാണുന്നത്. വഴിവക്കിൽ ബോർഡ് വക്കാൻ ആരെക്കൊണ്ടും സാധിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.
കോവിഡ് കാലത്തും തുടര്‍ന്നും രാജ്യത്തെ എണ്‍പതു കോടി മനുഷ്യര്‍ക്ക് ഭക്ഷ്യധാന്യം എത്തിച്ചു നല്‍കിയത് നരേന്ദ്രമോദിയുടെ നയമാണ്. ദാരിദ്ര്യത്തെ പോലും സിനിമാതാരങ്ങളെ വിളിച്ചുവരുത്തി പ്രചാരവേലക്ക് ഉപയോഗിക്കുകയാണ് പിണറായി വിജയൻ. പട്ടിണപോലും ആഘോഷിക്കുന്നവരോട് സഹതാപം മാത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
![]()
![]()

















