ജില്ലാ ശാസ്ത്ര മേളയിൽ അയോഗ്യയാക്കിയ വിദ്യാർത്ഥിനിക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ കേരള ഹൈക്കോടതി ഉത്തരവ്

Nov 9, 2025

തിരുവനന്തപുരം: ജില്ല ശാസ്ത്ര മേളയിൽ “ചെലവ് ചുരുക്കി പോഷകാഹാര വിഭവങ്ങളും പച്ചക്കറി പഴവർഗ സംസ്കരണത്തിൽ ” ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ സി.എസ് .ഐ സ്കൂൾ വിദ്യാർത്ഥിനി യു ദേവിനയെ ബാലാവകാശ കമ്മീഷൻ അയോഗ്യയാക്കി.
പരാതി നൽകിയ മൂന്നാം സ്ഥാനക്കാരിക്ക് സംസ്ഥാതലത്തിൽ മത്സരിക്കാൻ അവസരം നൽകിയ വിധിയാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.

കഴിഞ്ഞ വർഷവും ഈ ഇനത്തിൽ സംസ്ഥാന തലത്തിൽ വിജയി ആയിരുന്നു ദേവിന. നെയ്യാറ്റിൻകരയിൽ വെച്ച് നടന്ന ഈ വർഷത്തെ മേളയിലും ദേവിന ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനി ഡിഡിക്ക് അപ്പീൽ നൽകിയെങ്കിലും അപ്പീൽ ഡി ഡി തള്ളി. തുടർന്ന് ബാലവകാശ കമ്മീഷനെ സമീപിച്ചു.

കമ്മീഷൻ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയുടെ മൊഴി പോലും എടുക്കാതെ പരാതിക്കാരിയുടെ മൊഴി എടുത്ത് വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സരഫലം കേട്ടുകേൾവി ഇല്ലാത്ത തലത്തിൽ റദ്ദാക്കി. വ്യാഴാഴ്ച ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടിയ വരെ വെച്ച് വീണ്ടും മത്സരം നടത്താൻ ബുധനാഴ്ച ഉത്തരവായി.

എന്നാൽ ആറ്റിങ്ങൾ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ ദേവിന സംഘഗാന മത്സരത്തിൽ പങ്കെടുക്കേണ്ടതിനാൽ വ്യാഴാഴ്ച ബാലവകാശ കമ്മീഷൻ നടത്തുവാൻ ഉത്തരവായ മത്സരം ഡി ഡി നടത്തുന്നതിൽ പങ്കെടുക്കാനാകില്ലെന്ന് ഡിഡിക്ക് മറുപടി നൽകിയെങ്കിലും രണ്ടും, മൂന്നും സ്ഥാനത്തുള്ളവരെ വെച്ച് മത്സരം നടത്തി.

ഈ മത്സരത്തിലും പരാതിക്കാരിക്ക് ഒന്നാം സ്ഥാനം ലഭിച്ചില്ല. കൂടാതെ ആദ്യം നടന്ന ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനത്തു വിജയിച്ച വിദ്യാർത്ഥിനിയുടെ ഭാഗം പോലും കേൾക്കാതെ ആ കുട്ടിയുടെ ബാലവകാശം നിഷേധിച്ച് പുറത്താക്കുകയായിരുന്നു.

തുടർന്ന് അഭിഭാഷകരായ അഖിൽ സുശീന്ദ്രൻ, ദിലീപ്. വി .എൽ എന്നിവർ മുഖേന ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ബാലവകാശ കമീഷന്റെ തീരുമാനം അപക്വമാണെന്നും ജില്ലാതലത്തിൽ 20 കുട്ടികൾ മത്സരിച്ച മത്സരം റദ്ദാക്കി എന്താടിസ്ഥാനത്തിലാണ് രണ്ട് പേരെ വെച്ച് വിജയിയെ തീരുമാനിച്ചെതെന്നും ഹൈക്കോടതി ചോദിച്ചു. കേരള ഹൈക്കോടതി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ യു ദേവനിയെ തിങ്കളാഴ്ച പാലക്കാട്‌ വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശവും നൽകി.

cake tower new
LATEST NEWS