കടയ്ക്കാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ 60 കാരൻ പിടിയിൽ. ചിറയിൻകീഴ് കിഴുവിലം നൈനാംകോണത്ത് മേലേവിള വീട്ടിൽ 60 വയസുള്ള ഉദയകുമാറാണ് കടക്കാവൂർ പോലീസിൻറെ പിടിയിലായത്.
യുവതിയുടെ കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചങ്ങാത്തം കൂടുകയും തുടർന്ന് രാത്രി വീട്ടിലെത്തി യുവതിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നും തുടർന്ന് രണ്ടാം ദിവസം വീണ്ടും പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് മുതിരുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടികൂടുന്നതിനിടയിൽ അർദ്ധനഗ്നനായി ഉദയകുമാർ യുവതിയുടെ വീട്ടിൽ നിന്നും ഇറങ്ങിയോടി ആട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി ഉദയകുമാറിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം, ആറ്റിങ്ങൽ, ചിറയിൻകീഴ്, കടക്കാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഗം, പണം തട്ടിയെടുക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 11 ഓളം കേസുകൾ നിലവിലുണ്ട്. പ്രതിയെ ശനിയാഴ്ച വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

















