ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറു വയസ്സുകാരി ബസിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ സ്ലീപ്പര്‍ ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്.
ഓഗസ്റ്റ് നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടുകാര്‍ അറിയാതെ നോയിഡയിലുള്ള ബന്ധുവിനെ കാണാന്‍ ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. കനത്ത മഴയും ഇരുട്ടും മൂലം പെണ്‍കുട്ടി അബദ്ധത്തില്‍ പാരി ചൗക്കില്‍ ഇറങ്ങി. അപ്പോഴാണ് ഒഴിഞ്ഞ സ്ലീപ്പര്‍ ബസ് അതുവഴി കടന്നുപോയത്.
നോയിഡയിലേക്ക് ലിഫ്റ്റ് തരാം എന്നു വാഗ്ദാനം ചെയ്ത് പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റി. തുടര്‍ന്ന് ഡ്രൈവർ കുല്‍ദീപ്, കണ്ടക്ടര്‍ സന്ദീപ് എന്നിവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പീഡനശേഷം പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ്, പീഡനം നടന്ന ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





















