‘അന്ന് വീട്ടില്‍ താമസം പോലുമില്ല, ആ സ്ത്രീ ആരെന്നത് സംശയമുണ്ട്, രണ്ട് ദിവസത്തിനകം അറിയാം’

Aug 26, 2024

seena

കൊച്ചി: തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുഖം മറയ്ക്കാതെ പുറത്തുവരണമെന്ന് നടന്‍ ബാബുരാജ്. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ എത്തുന്നത് തടയുകയാണ് ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം. എന്റെ റിസോര്‍ട്ടില്‍ ജോലി ചെയ്ത സ്ത്രീയാണ് ആരോപണം ഉന്നയിച്ചതെന്നാണ് സംശയിക്കുന്നത്. ഇതിന്റെ പിന്നില്‍ ആരാണെന്നത് രണ്ടുദിവസത്തിനകം അറിയാം. എല്ലാവരെയും കുറിച്ച് എന്തും പറയാമെന്നത് ശരിയല്ലല്ലോ. ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും ബാബു രാജ് പറഞ്ഞു.

2019ലേക്ക് തന്റെ വീട്ടിലേക്ക് വിളിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. അന്ന് തന്റെ ആലുവയിലെ വീട്ടില്‍ താമസം പോലും ഉണ്ടായിരുന്നില്ല. 2015 മുതല്‍ 2020 വരെ മൂന്നാറിലാണ് താമസിച്ചിരുന്നത്. കോവിഡിന് ശേഷമാണ് ആലുവയിലേ വീട്ടിലേക്ക് മാറിയത്. അടുത്ത സെക്രട്ടറി എന്ന നിലയിലേക്ക് വരുമ്പോള്‍ അതിന്റെ ഭാഗമായിട്ടാകും ഇതെല്ലാം വരുന്നത്. അവര്‍ പറയുന്നപോലെ തന്റെ വീട്ടില്‍ സ്വീകരണമുറിയില്ല. അവര്‍ 2019 എന്ന് പറയുന്നത് മാറാതിരുന്നാല്‍ മതിയെന്നും ബാബുരാജ് പറഞ്ഞു.

ആരോപണത്തില്‍ സത്യമില്ലെന്ന് തുളസിദാസ്

തനിക്കെതിരായ ഗീതാ വിജയന്റെ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് സംവിധായകന്‍ തുളസിദാസ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. അത്തരം ഒരു സംഭവം ചാഞ്ചാട്ടത്തിന്റെ സെറ്റിലുണ്ടായിട്ടില്ല. സിനിമയുടെ ഷൂട്ടിങ് എല്ലാം തീര്‍ന്ന് യാതൊരു പരിഭവുമില്ലാതെയാണ് അവര്‍ അവിടെ നിന്ന് പോയത്. അതിനുശേഷം പല പരിപാടിക്കിടെ കണ്ടുമുട്ടിയപ്പോഴും വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്.

സിനിമയുടെ ഷൂട്ടിങ് സമയത്ത് ജയറാമും ഉര്‍വശിയും മനോജ് കെ ജയനും സിദ്ദിഖുമെല്ലാം ഉണ്ടായിരുന്നു. ചാഞ്ചാട്ടം എന്റെ തുടക്കകാലത്തെ സിനിമായാണ്. അന്ന് അത്തരമൊരു മാനസിക അവസ്ഥപോലും ഉണ്ടായിരുന്നില്ല. സിനിമയില്‍ സജീവമാകണമെന്ന ചിന്തമാത്രമാണ് ഉണ്ടായത്. അവരുടെ മുറിയില്‍ പോയി തട്ടിയിട്ടില്ലെന്നും തനിക്കെതിരെ ഒരുപരാതി പോയതായി അറിയില്ലെന്നും ഇതില്‍ യാതൊരു സത്യവുമില്ലെന്ന് തുളസിദാസ് പറഞ്ഞു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...