ഇടുക്കി: മാങ്കുളത്ത് മകൻ അച്ഛനെ തലയ്ക്കടിച്ചുകൊന്ന് കത്തിച്ചു. മാങ്കുളം മുപ്പത്തിമൂന്നിന് സമീപം പാറേക്കുടിയിൽ തങ്കച്ചനെയാണ് മകൻ ബിബിൻ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണവും സ്വർണ്ണവും നൽകാത്തതിലുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് തങ്കച്ചന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ബിബിനും തങ്കച്ചനും തമ്മിൽ പതിവായി വഴക്കു കൂടിയിരുന്നതായി നാട്ടുകാർ പറയുന്നു.
സ്വർണവും പണവുമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതേ തുടർന്നുളള പ്രകോപനമാണ് കൊലപാതക കാരണമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വഴക്കിനിടെ തലക്കടിയേറ്റ് മരിച്ച തങ്കച്ചനെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി തീകൊളുത്തുകയായിരുന്നെന്ന് ഷിബിൻ പൊലീസിനോട് സമ്മതിച്ചു. പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച ഷിബിനെ പൊലീസ് പിടികൂടുകയായിരുന്നു.
കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ സുരേഷ് ഗോപിയുടെ സഹപാഠിയായിരുന്നു. ഇരുവരും അന്ന് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് മുന്‍മുഖ്യമന്ത്രിയുടെ വീട് സന്ദര്‍ശിച്ച സുരേഷ് ഗോപി നായനാരുടെ ഭാര്യ ശാരദയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇങ്ങനെ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിരുന്നു എന്ന അടിക്കുറിപ്പോടെയാണ്. ഞങ്ങളെ അനാഥരാക്കിക്കൊണ്ട് നിങ്ങള്‍ എന്തിനാണ് ഇത്ര നേരത്തെ പോയത്? ഞങ്ങള്‍ മലയാളികള്‍ക്ക് എന്നത്തേക്കാളും ഇപ്പോള്‍ നിങ്ങളുടെ സാന്നിധ്യം ആവശ്യമാണ്.
നായനാര്‍ തന്റെ സഖാവാണെന്നും കോടിയേരി ബാലകൃഷ്ണന് അറിയാമെന്നും സുരേഷ് ഗോപി കഴിഞ്ഞ വര്‍ഷം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നായനാരെപ്പോലെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവ് എന്നു പറഞ്ഞ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെയും സുരേഷ് ഗോപി പ്രശംസിച്ചിരുന്നു. ഇന്നലെയാണ് സുരേഷ് ഗോപി ടൂറിസം, പെട്രോളിയം മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി ചുമതലയേറ്റത്. കേരളത്തിലെ ടൂറിസത്തിന്റെ ഉപയോഗിക്കാത്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്നും ചുമതലയേറ്റ ശേഷം സുരേഷ് ഗോപി പറഞ്ഞു.

















