ഹൈക്കോടതിയിൽ നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ; വഖഫ് ബോർഡിൽ മുസ്ലിം ഇതരരെ ഉൾപ്പെടുത്താൻ തയ്യാർ

Jul 22, 2026

seena

കൊച്ചി: വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതരരെ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന നിലപാട് ഹൈക്കോടതിയിലും ആവർത്തിച്ച് അഡ്വക്കറ്റ് ജനറല്‍. വഖഫ് ബോര്‍ഡിലെ മുസ്‌ലിം ഇതരരുടെ ഒഴിവുകള്‍ ആദ്യം നികത്തിയാല്‍ പോരേയെന്നും ബോര്‍ഡ് പിന്നീട് പുനഃസംഘടിപ്പിക്കാമല്ലോയെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. അതോടെ വഖഫ് ബോര്‍ഡിന് പ്രവര്‍ത്തിക്കാനാകുമല്ലോ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിൻ്റെ ചോദ്യം. രണ്ട് പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും ഹൈക്കോടതി ചോദിച്ചു.

വഖഫ് ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിർദ്ദേശിച്ചു. ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം എന്നും അക്കാര്യത്തില്‍ കോടതി ഇടപെടുന്നതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മതത്തിലെ വിഭാഗങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോയെന്നും വഖഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ സിറ്റിംഗിന് വിലക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തി.

ഹൈക്കോടതിയുടെ ഉത്തരവ് ഒരു വാചകം ഒഴികെ സുപ്രിംകോടതി ശരിവെച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് പറഞ്ഞു. രണ്ട് പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത്. വഖഫ് ബോര്‍ഡ് രൂപീകരിച്ചത് സര്‍ക്കാരാണെന്നും ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതിലും സര്‍ക്കാരിന് തീരുമാനിക്കാം എന്നും ഹൈക്കോടതി നിരീക്ഷിച്ചു

ജോയിന്റ് സെക്രട്ടറിയെ വഖഫ് ബോർഡിൻ്റെ സുപ്രീംകോടതി അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതോടെ വഖഫ് ബോര്‍ഡ് സെക്രട്ടറി എക്‌സ് ഒഫീഷ്യോ അംഗമായി മാത്രം തുടരും. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലായിരുന്നു നടപടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്.

വസ്തുതകളും വഖഫ് ബോര്‍ഡ് സാഹചര്യങ്ങളും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഇടക്കാല ഉത്തരവ് വഖഫ് നിയമത്തിന്റെ 22-ാം വകുപ്പിന് വിരുദ്ധമാണെന്നും മുസ്‌ലിം ഇതരരെ നിയമിച്ചില്ല എന്നത് പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള കാരണമല്ല. ഒഴിവുകള്‍ നികത്തിയില്ല എന്ന കാരണത്താല്‍ ബോര്‍ഡ് രൂപീകരണം റദ്ദാക്കാനാവില്ല. ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടായാലും പ്രവര്‍ത്തനം തടയാനാവില്ലെന്നും അപ്പീലില്‍ വിശദീകരിച്ചിരുന്നു.

cake tower new
LATEST NEWS