ആറ്റിങ്ങൽ.സർക്കാർ അനുവദിച്ചിട്ടുള്ള പെർമിറ്റ് തീരുമാനപ്രകാരം ചിറയിൻകീഴ്, കടക്കാവൂർ, അഞ്ചുതെങ് ഭാഗങ്ങളിൽ നിന്ന് വരുന്ന സ്വകാര്യബസ്സുകൾ ഗേൾസ് ഹൈ സ്‌കൂൾ , കച്ചേരി ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ്റ്റാന്റിൽ പ്രവേശിക്കണം. കച്ചേരി ജംഗ്ഷനിലെ സ്റ്റോപ്പും ട്രഷറിയുടെ സ്റ്റോപ്പും നിർബന്ധമായും അനുവദിക്കണം .ഹൈവേ വികസിപ്പിക്കുന്നതിന് മുമ്പ് വൺവേ ആയിരുന്ന താൽക്കാലിക സംവിധാനമാണ് പാലസ് റോഡ് വഴി വണ്ടി കടത്തിവിട്ടത് പിന്നീട് അത് വൺവേ ആക്കി. പാലസ് റോഡ് വീണ്ടും ടൂ വേ ആക്കുക .പ്രധാനപ്പെട്ട സ്കൂളുകളിലെ കുട്ടികൾ യാത്ര ചെയ്യുന്ന പാലസ് റോഡ് വഴി വലിയ വാഹനങ്ങളൂടെ യാത്ര അപകടങ്ങൾ വരുത്തുന്നതാണ്. കച്ചേരി ജംഗ്ഷനിലും ട്രഷറിയിലും ഇറങ്ങാനുള്ള യാത്രക്കാർ വളരെ ബുദ്ധിമുട്ടിലാണ് മാത്രമല്ല ഈ ഭാഗത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. കച്ചേരി ജംഗ്ഷനിലെയും മാർക്കറ്റ് റോഡിലെയും വ്യാപാരം പൂർണമായും നിലച്ചമട്ടിലാണ്. ഈ കാര്യങ്ങൾ കണക്കിലെടുത്ത് സർക്കാർ അനുവദിച്ച പെർമിറ്റ് പ്രകാരം കച്ചേരി ജംഗ്ഷനിലെയും ട്രഷറിയുടെയും സ്റ്റോപ്പ് നിലനിർത്തി അതുവഴി ബസ് റൂട്ട് ആക്കണമെന്നതാണു വ്യാപാരി വ്യവസായിയുടെ തീരുമാനം.
ആറ്റിങ്ങൽ വ്യാപാരഭവനിൽ വച്ച് കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ആണു തീരുമാനം. യൂണിറ്റ് പ്രസിഡൻറ് പൂജ ഇക്ബാൽ, ജനറൽ സെക്രട്ടറി കണ്ണൻചന്ദ്രാപ്രസ്സ്, ട്രഷറർ അനിൽകുമാർ അനിൽ ഏജൻസി മറ്റു വ്യാപാരികളും യോഗത്തിൽ പങ്കെടുത്തു. ഈ പരിഷ്കരണം നടപ്പിലാക്കുവാൻ അടിയന്തരമായി യോഗം വിളിച്ചു തീരുമാനമാനമാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്ന് മുതല്‍
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഇന്ന് മുതലാണ്...
















