പൊതുനിരത്തിൽ മാലിന്യം തള്ളിയതിന് കാൽ ലക്ഷം രൂപ പിഴ

Nov 10, 2021

തിരുവനന്തപുരം: നഗരസഭ മെഡിക്കൽ കോളേജ് ഹെൽത്ത് സർക്കിൾ പരിധിയിലെ മെഡിക്കൽ കോളേജ് വാർഡിൽ ഉള്ളൂർ – ആക്കുളം റോഡിൽ കാട്ടിൽ ലൈനിന് സമീപം പൊതുനിരത്തിൽ മെഡിക്കൽ വേസ്റ്റ് അടക്കം നിക്ഷേപിച്ച വ്യക്തിക്ക് മെഡിക്കൽ കോളേജ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ കാൽ ലക്ഷം രുപ പിഴ ചുമത്തി. കഴിഞ്ഞ ഞായറാഴ്ച അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ പരിശോധനയ്ക്കിടയിലാണ് മാലിന്യം തള്ളിയ വ്യക്തിയെ പിടി കൂടിയത്.

വീടുകളിൽ പോയി കോവിഡ് ടെസ്റ്റ് അടക്കം ചെയ്തതിൻ്റെ PPE കിറ്റുകൾ, മാസ്കുകൾ, കൈയുറകൾ, സിറിഞ്ചുകൾ, മറ്റ് ബയോമെഡിക്കൽ മാലിന്യം ചാക്കിൽ കൊണ്ടിടുകയായിരുന്നു. പിഴ തുക നഗരസഭ ട്രഷറിയിൽ ഒടുക്കി. കാട്ടിൽ റോഡിൽ മാലിന്യം തള്ളിയ മറ്റ് അഞ്ച് വ്യക്തികൾക്കും 2550 രൂപ പിഴ ചുമത്തുകയുണ്ടായി.

ഹെൽത്ത് ഇൻസ്പെക്ടർ SS മിനു നേതൃത്വം നൽകിയ സ്വകാഡിൽ ജെ.എച്ച് .ഐ മാരായ മുഹമ്മദ് നവാസ് ,കീൻ.എസ് പവിത്രൻ എന്നിവരും ഉണ്ടായിരുന്നു. പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും രാത്രിയും പകലും പ്രവർത്തിക്കുന്ന ഹെൽത്ത് സ്ക്വാഡിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു.

cake tower new
LATEST NEWS
വന്യമൃഗ ആക്രമണം: നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വന്യമൃഗ ആക്രമണം: നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: വന്യമൃഗങ്ങള്‍ കാരണമുണ്ടാകുന്ന കൃഷിനാശത്തിനും വസ്തുനാശത്തിനും സര്‍ക്കാര്‍ നല്‍കുന്ന...

ആലംകോട് മീരാൻകടവ് റോഡ്: പാണന്റെമുക്ക്–മണനാക്ക് ഭാഗത്ത് നാളെ (ഫെബ്രുവരി 11) ഗതാഗത നിരോധനം

ആലംകോട് മീരാൻകടവ് റോഡ്: പാണന്റെമുക്ക്–മണനാക്ക് ഭാഗത്ത് നാളെ (ഫെബ്രുവരി 11) ഗതാഗത നിരോധനം

ആറ്റിങ്ങൽ: ആലംകോട് മീരാൻകടവ് റോഡിന്റെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി പാണന്റെമുക്ക് മുതൽ മണനാക്ക്...