വർക്കലയിൽ വീടിനു തീപിടുത്തം. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പത്തും പതിമൂന്നും വയസ്സായ രണ്ടു കുട്ടികൾ ആയിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. പുന്നമൂട് സ്വദേശിയായ വിജയയുടെ വീടിനാണ് തീപിടിച്ചത്.
വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ ഗണേഷ് മൂർത്തിയുടെയും രാജേശ്വരിയുടെയും വീടിനാണ് തീപിടിച്ചത്.
ഇൻസ്റ്റാൾമെൻറ് ഫർണിച്ചർ വ്യാപാരിയാണ് ഗണേഷ് മൂർത്തി. അയാൾ ജോലിയ്ക്ക് പോയിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ അമ്പലത്തിലെ പുറം ജോലികൾ ചെയ്യുന്ന ആളാണ്. അവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടികളെ ഉറക്കി കിടത്തി അതിനുശേഷം ജോലിക്കായി അമ്പലത്തിൽ പോയ സമയത്താണ് കത്തിച്ചു വച്ചിരുന്ന വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചത്. വീട്ടിനുള്ളിൽ 3 ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. വർക്കല ഫയർഫോഴ്സ് എത്തി അണയ്ക്കുകയും ചൂട് പിടിച്ചിരുന്ന ഗ്യാസ് കുറ്റികൾ വെള്ളത്തിൽ മുക്കി അപകട സാധ്യത ഇല്ലാതാക്കി. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു വീടിന് തീപിടിച്ചത്.




















