രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ട നാലു മലയാളി യുവാക്കൾക്കും രക്ഷാകവചമൊരുക്കിയത് കാളി പ്രതിഷ്ഠയെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. കൊൽക്കത്തയിലെ പ്രസിദ്ധമായ കാളീ ക്ഷേത്രത്തിൽ ടൈൽസ് വിരിയ്ക്കുന്ന ജോലികഴിഞ്ഞു വരികയായിരുന്ന തൃശൂർ കണ്ടശ്ശാങ്കടവ് സ്വദേ ശികളായ വിജീഷ്, രഘു, കിരൺ, വൈശാഖ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടവർ.
കോറമണ്ഡൽ എക്സ് 3 സി ൻ്റെ മറിഞ്ഞ ബോഗികളിലൊന്നിലെ യത്രക്കാരായിരുന്നു ഇവർ. വയലിലേക്കു മറിഞ്ഞ ബോഗിയുടെ മുകളിലത്തെ ഗ്ലാസ് പൊട്ടിച്ചു വൈശാഖ് ഒരു വശത്തേക്കു രക്ഷപ്പെട്ടു. മറ്റു മൂന്നു പേർ മറുവശത്തേക്കും. മണിക്കൂറുകൾക്കു ശേഷമാണ് ഇവർ കണ്ടുമുട്ടുന്നത്. അതിനിടയിൽ ട്രെയിൻ അപകടത്തിൽപെട്ടുവെന്നും മറ്റു മൂന്നു പേരെ കാണാനില്ലെന്നും വൈശാഖ് വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ഈ വാർത്തയറിഞ്ഞു സങ്കടക്കടലിലായ വീട്ടുകാരെ തേടി അധികം വൈകാതെ ആ ആശ്വാസ കോൾ എത്തി.അതോടെ വീട്ടുകാരുടെ സങ്കടം ആഹ്ലാ ദത്തിനു വഴിമാക്കൊടുത്തു.
രക്ഷപ്പെട്ട നാലുപേർക്കും അപകടസ്ഥലത്തിനു സമീപത്തെ വീട്ടുകാർ വിശ്രമത്തിനു സ്വകര്യമൊരുക്കിക്കൊടുത്തു. തങ്ങൾ ടൈൽസ് ജോലി ചെയ്ത ക്ഷേത്രത്തിലെ കാളി ദേവിയാണ് തങ്ങളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നതെന്ന് അവർ നാലു പേരും ഉറച്ചു വിശ്വസിക്കുന്നു. ഇവരോടൊപ്പം പോയിരുന്ന മറ്റു നാലു പേർ ജോലികഴിഞ്ഞതിനാൽ നേരത്തെ മടങ്ങിയിരുന്നു.

















