കൊച്ചി: കേരളത്തിലെ റോഡുകളിലെ കുഴികൾ എഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ച് കൂടെയെന്ന് സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരിന് നിലപാട് എന്താണെന്ന് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ച്. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർദ്ദേശം. എന്നാൽ, വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർജിയിൽ ഈ മാസം 26 ന് നിലപാട് അറിയിക്കണമെന്ന് കോടതി സർക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യ; അഫ്ഗാന് ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്
ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന് ഒന്നാം ടി20 മത്സരം...

















