ആറ്റിങ്ങൽ: കനത്ത മഴയിൽ മാമം പറമ്പിൽ വീട്ടിൽ കെ അശോകന്റെ വീട്ടിൽ വെള്ളം കയറി. അശോകനെ കൂടാതെ ഭാര്യ പി ശകുന്തള, മകൻ എ പ്രസാദ് എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരെകിഴുവിലം വില്ലേജ് ഓഫീസർ, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, വാർഡ് കൗൺസിലർ ഒ.പി ഷീജ സി.പി.എം പ്രവർത്തകരായ എസ് സതീഷ് കുമാർ, എം.ജി മഹി എന്നിവരുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി ഒന്നാം നമ്പർ അങ്കണവാടി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. ബൈ പാസ് നിർമ്മാണം നടക്കുന്നതിനാൽ നിലവിലുള്ള തോട് മൂടിയതുകൊണ്ടാണ് വെള്ളം കയറിയത്. തോട് വെട്ടിത്തെളിച്ച് കോൺക്രീറ്റ് ഡ്രൈനേജ് നിർമ്മിച്ച് ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


















