കൊല്ലം: മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലിന്റെയും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിനിടെ, കേസിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് ആശുപത്രി അധികൃതർ പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. യുവതിയെ ഇടിച്ചിട്ട ശേഷവും കാര്‍ മുന്നോട്ടെടുക്കാൻ അജ്മലിനോട് ആവശ്യപ്പെട്ടത് ഡോ. ശ്രീക്കുട്ടിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉംറയ്ക്ക് പോയ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി
ആറ്റിങ്ങൽ: ഉംറയ്ക്ക് പോയ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി. ചിറയിൻകീഴ് മുടപുരം കുന്നിൽകട...
















