തൃശൂർ: പുരസ്‌കാരം ലഭിച്ച തുക തിരികെ കൈമാറി റാപ്പര്‍ വേടന്‍ (ഹിരൺദാസ് മുരളി). തൃശൂര്‍ തളിക്കുളത്തെ പ്രിയദര്‍ശിനി വായനശാലയുടെ പ്രഥമ പ്രിയദര്‍ശിനി വായനശാല പുരസ്‌കാരം ആണ് സ്വീകരിച്ച ശേഷം പുരസ്‌കാരത്തുകയായ ഒരു ലക്ഷം രൂപ വായനശാലയ്ക്കു വേടന്‍ തിരികെ നൽകിയത്. ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയാണ് പുരസ്‌കാരം സമ്മാനിച്ചത്.
പുരസ്‌കാര തുക ലൈബ്രറി പ്രസിഡന്റ് ടിഎന്‍ പ്രതാപന് തിരികെ നല്‍കുന്നതായി വേടന്‍ പ്രഖ്യാപിച്ചു. “ഇത്രയും അവാര്‍ഡുകള്‍ക്ക് ഞാന്‍ അര്‍ഹനാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഒരു ലക്ഷം രൂപയും എനിക്ക് സമ്മാനമായി നല്‍കിയിട്ടുണ്ട്. ദയവ് ചെയ്ത് ആ കാശും വായനശാലയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കണം” എന്നാണ് വേടന്‍ പ്രതികരിച്ചത്.
വായനശാലയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാനാണ് പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ തിരികെ നല്‍കിയതെന്നും വേടന്‍ പറഞ്ഞു. വായനശാലയിലേക്ക് സംഭാവന ചെയ്യാന്‍ കൊണ്ടുവന്ന പുസ്തകങ്ങളും തുകയോടൊപ്പം വേടന്‍ കൈമാറി. തുടര്‍ന്ന് താന്‍ പറയുന്ന ആളല്ല പാടുന്ന ആളാണെന്ന് പറഞ്ഞ വേടന്‍ മൂന്ന് റാപ്പ് ഗാനങ്ങളും പാടി.


















