ആറ്റിങ്ങൽ: കടയ്ക്കാവൂരിൽ യുവതിയെ റോഡിൽ വെട്ടി വീഴ്ത്തിയ കേസിൽ പ്രതി പിടിയിൽ. ആക്രമണത്തിന് ഇരയായ കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽ വിജിയുടെ ഭർത്താവ് അനു (38) ആണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കേസ്നസ്പദമായ സംഭവം. കടയ്ക്കാവൂർ ചെക്കാല വിളാകം ജംഗ്ഷന് സമീപം ഇട റോഡിൽ വിജിയുടെ ഭർത്താവ് അനു ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപ വീട്ടുകാർ ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച് നിലയിൽ യുവതി റോഡിൽ കിടക്കുന്നതാണ് കണ്ടത്. യുവാവ് നാട്ടുകാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് പോലീസിൽ വിവരം അറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തുമ്പോൾ ഒരു കൈ മുട്ടിന് സമീപത്ത് വെട്ടേറ്റ് തൂങ്ങിയ നിലയിലും മറ്റൊരു കയ്യുടെ കൈപ്പത്തി ശരീരത്തിൽ നിന്ന് വിട്ട് മാറിയ നിലയിലും ആയിരുന്നു. ശരീരത്തിൽ ആഴത്തിൽ ഉള്ള വെട്ടേറ്റിട്ടുണ്ട്. ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു. ശരീരത്തിൽ നിന്ന് വിട്ട് മാറിയ കൈപ്പത്തി വൃത്തിയാക്കി പ്രത്യേകം ബോക്സിൽ ആണ് രോഗിക്ക് ഒപ്പം അയച്ചത്.
തലയ്ക്ക് നേരെ ഉണ്ടായ ആക്രമണം തടുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്ക് വെട്ടേൽക്കുക ആയിരുന്നു. അപ്പോൽ തന്നെ പ്രതിയെ പിടികൂടാൻ കടയ്ക്കാവൂര് പോലീസ് ശ്രമം തുടങ്ങി. മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. ഒരു വർഷം മുമ്പും സമാനരീതിയിൽ കൂടെ താമസിക്കുന്ന ഈ യുവാവിൽ നിന്നും വിജിക്ക് ആക്രമണം ഏൽക്കേണ്ടി വന്നിരുന്നു. അന്നും അനു അറസ്റ്റിൽ ആയിരുന്നു.
സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷാ നടത്തിപ്പിലെ...
















