കമ്പോഡിയയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളുടെ അമ്മമാർ വി. മുരളീധരൻ എംഎൽഎയെ കണ്ട് നിവേദനം നൽകി. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രഡിഡന്റ് അഞ്ചുതെങ്ങ് സജൻ ഒപ്പമുണ്ടായിരുന്നു.
അഞ്ചുതെങ്ങ് മാമ്പള്ളി ഓലു വിളാകം അരുൺ ലിയോൺ (26) ന്റെ അമ്മ മേരിക്കുട്ടിയും, അഞ്ചുതെങ്ങ് പള്ളിപ്പുരയിടം അമൻ ജെറോം (27) ന്റെ അമ്മ മറിയ കുട്ടിയുമാണ് നിവേദനം നൽകിയത്. കഴിഞ്ഞ ആഴ്ചയാണ് 19 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയുമാണ് കമ്പോഡിയയിൽ കുടുങ്ങി ക്കിടക്കുന്നതായ് മൊബൈൽ സന്ദേശം ലഭിച്ചത്. ഇവരിൽ അഞ്ചോളം പേർ അഞ്ചുതെങ്ങ് സ്വദേശികളാണ്, മാമ്പള്ളി പുതുവൽ പുരയിടത്തിൽ വിജിൻ വർഗ്ഗീസ് (27) ഭാര്യ
ആൻസി മറിയ (22) ഭാര്യ സഹോദരൻ ആന്റണി എഡ്വിൻ (24) എന്നിവർ ഉൾപ്പെടുന്നു.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വരാണ് ബാക്കിയുള്ളവർ. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും മറ്റ് പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകളും പിടിച്ചുവച്ചിരിക്കുന്നതാ യാണ് വിവരം. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റുഫോണുകളിൽ നിന്ന് അഞ്ചുതെങ്ങിലെ ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് വിവരങ്ങൾ ബന്ധുക്കൾ അറിഞ്ഞത്.
ഇത് രണ്ടാം തവണയാണ് അഞ്ചുതെങ്ങ് സ്വദേശികൾ കമ്പോഡിയയിൽ കുടുങ്ങുന്നത്. വ്യാജ തൊഴിൽ റിക്രൂ ട്ട്മെന്റ് ഏജന്റ്റിൻ്റെ ചതിയിൽപ്പെട്ട അഞ്ചോളം പേരാണ് അന്ന് കമ്പോഡിയയിൽ കുടുങ്ങിയത്. അന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായിരുന്ന വി. മുരളീധരൻ്റെ ഇടപെടലുകളാണ് ചതിയിൽപ്പെട്ടവരെ നാട്ടിലെത്തിക്കാ നുള്ള നടപടികൾ വേഗത്തിലാക്കാൻ കാരണമായത്.


















