വിളപ്പിൽശാല: ഫാമിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ ആറുപേരെ വിളപ്പിൽശാല പോലീസ് പിടികൂടി. കഴിഞ്ഞ ഇരുപതാം തീയതി മുതൽ രണ്ടാം തീയതി വരെയാണ് ഇവർ പലതവണകളായി ജസ്റ്റിൻ ബ്രഷ് സിംഗ് എന്നയാളുടെ വാളകക്കോടുള്ള ഫാം ഹൗസിൽ കയറി മോഷണം നടത്തിയത്. കാട്ടാക്കട കട്ടക്കോട് ശാലു ഭവനിൽ ശാലു 32, കുളത്തുമ്മൽ കാട്ടക്കോട് മുഴുവൻകോട് വാളക്കോട് ചരുവിള പുത്തൻവീട്ടിൽ രാജേഷ് 37, മലപ്പനംകോട് അഞ്ചു ഭവനിൽ അനിൽകുമാർ 52, കട്ടക്കോട് പനയങ്കോട് വാളക്കോട് വട്ടവിള വീട്ടിൽ സുരേഷ് 29, പനയങ്കോട് കട്ടക്കോട് വാളക്കോട് വട്ടവിള പുത്തൻവീട്ടിൽ സന്തു 35, കട്ടക്കോട് കുക്കുറുണ്ണി കിഴക്കരികത്ത് വീട്ടിൽ ജോണി 33 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഫാമിൻറെ കൂട്ടു പൊളിച്ച് അകത്തു കടന്ന് പ്രതികൾ 23 ചെറിയ ഇരുമ്പ് വാതിലുകളും, വേലിക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പിവേലികളും, ഫാമിൽ പലയിടത്തായി സ്ഥാപിച്ചിരുന്ന 8 സുരക്ഷാ ക്യാമറകളും, 1 എച്ച്പിയുടെ 2 മോട്ടറുകളും ആട്ടിൻകൂട് ഉണ്ടാക്കുന്നതിനായി ശേഖരിച്ചുവച്ചിരുന്ന പട്ടിക കഷണങ്ങളും ഉൾപ്പെടെയാണ് മോഷ്ടിച്ചത്. മോഷണം ഉരുപ്പടികൾ കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട ഡിവൈഎസ്പി അനിൽകുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് വിളപ്പിൽശാല ഇൻസ്പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ ആശിഷ്, ഗ്രേഡ് സബ് ഇൻസ്പെക്ടർ രാജൻ, സിപിഒ മാരായ അജിൽ, അജിത്, പ്രദീപ്, സതീശൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.


















