ആറ്റിങ്ങൽ: ഇലക്ട്രിക് ഓട്ടോ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച സ്ഥാപന ഉടമയായ ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷന് സമീപം ശ്രീകൃഷ്ണ വിലാസം ബംഗ്ലാവിൽ വരുൺ കൃഷ്ണ(28) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ മാമം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന വികെ ആട്ടോ മൊബൈൽസ് എന്ന സ്ഥാപനം വഴി ഇലക്ട്രിക് ഓട്ടോറിക്ഷ നൽകാമെന്ന് പറഞ്ഞ് നെടുമങ്ങാട് സ്വദേശി അബദുൽ ഖരി എന്നയാളിൽ നിന്നും 375000/- രൂപയും, തിരുവനന്തപുരം മണക്കാട് സ്വദേശി സതീഷ് കുമാർ എന്നയാളിൽ നിന്നും 350000/- രൂപയും കബളിപ്പിച്ച ശേഷം ഓട്ടോയും പണവും നൽകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിൻറ നിർദേശപ്രകാരം ആറ്റിങ്ങൽ ഐഎസ്എച്ഒ തൻസി അബ്ദുൽ സമദ്, എസ്ഐ ഉണ്ണികൃഷ്ണൻ നായർ, റാഫി, എ എസ് ഐ രാജീവൻ, എസ്പിഒ മനോജ് കുമാർ, പ്രസേനൻ, റിയാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി സമാനമായ രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


















