തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘം പരിശോധിക്കും. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ സൂചനയുണ്ടെന്നും ഏതു തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
36 ഐ.എ.എസുകാർക്ക് സ്ഥലംമാറ്റം, അഞ്ജു തിരു. കളക്ടർ; അനുകുമാരി ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർ
36 ഐ.എ.എസുകാരെ സ്ഥലംമാറ്റി. വയനാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു....

















