ആറ്റിങ്ങല്‍: കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാർ നഗരസഭാ ഓഫീസ് കവാടത്തിനു മുന്നില്‍ പ്രതിക്ഷേധിച്ചു. 2025-26 വര്‍ഷത്തെ ആറ്റിങ്ങല്‍ നഗരസഭ ബഡ്ജറ്റ് ആവര്‍ത്തന വിരസതയുളളതാണെന്നും ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് അവതരിപ്പിച്ച ബഡജറ്റില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ പോലും നാളിതുവരെ നടപ്പിലാക്കാതെ
ഇപ്പോഴത്തെ ബഡ്ജറ്റില്‍ വീണ്ടും അവ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും ഈ കൗണ്‍സിലിന്‍റെ കാലഘട്ടത്തില്‍ ആറ്റിങ്ങല്‍ നഗരസഭയില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും ഇടതു പക്ഷ ഭരണ സമിതി നടത്തിയിട്ടില്ലെന്നും ബഡ്ജറ്റ് നഗരവികസനത്തെ ഇരുപതു വര്‍ഷം പിന്നോട്ടടിച്ചുവെന്നും നഗരസഭയുടെ കീഴില്‍ ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അയ്യായിരം രൂപ കൂടി അധികം വേതനം നല്‍കാനുളള നടപടി കൂടി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും കോണ്‍കോണ്‍ഗ്രസ്സ് പാര്‍ലമന്‍റെറി നേതാവ് പി. ഉണ്ണികൃഷ്ണ്‍ ബഡ്ജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
എന്നാൽ ആശ വർക്കർമാരുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന കാര്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് സഭാ അദ്ധ്യക്ഷ കൂടിയായ ചെയര്‍പേഴ്സണ്‍ അറിയച്ചതൊടെ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരായ പി.ഉണ്ണികൃഷ്ണന്‍, വി.മുരളീധരന്‍നായര്‍, ജി.ശങ്കര്‍, കെ.ജെ. രവികുമാര്‍, രമാദേവിഅമ്മ, കെ.സതി തുടങ്ങിയവര്‍ ബഡ്ജറ്റ് ചര്‍ച്ച ബഹിഷ്കരിച്ചു നഗരസഭാ ഓഫീസ് കവാടത്തിനു മുന്നില്‍ പ്രതിക്ഷേധിച്ചു.



















