ശിവഗിരി തീർത്ഥാടന സമ്മേളനവേദിയാകുന്ന ഓഡിറ്റോറിയത്തിന് സമീപത്തെ ഇലക്ട്രിക്ക് മുറിയിൽ അജ്ഞാതന്റ്റെ മൃതദേഹം കണ്ടെത്തി. തൂങ്ങി മരിച്ച നിലയിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ശിവഗിരി മഠത്തിന്റെ ഇലക്ട്രിഷ്യനായായ ബാബുലാൽ ആണ് മൃതദേഹം ആദ്യമായി കാണുന്നത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറിയുടെ വാതിൽ ചാരിയിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇക്കഴിഞ്ഞ യോഗ ദിനത്തോട നുബന്ധിച്ചു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയോടനുബന്ധിച്ചു ഇലക്ട്രിക് മുറി തുറന്നിരുന്നു എന്നും, പിന്നീട് അത് അടയ്ക്കാൻ മറന്നു എന്നുമാണ് ബാബുലാൽ പറയുന്നത്. ഓഡിറ്റോറിയത്തിലേക്കുള്ള വൈദ്യുതാവശ്യത്തിനു മാത്രമേ ഈ മുറി തുറക്കാറുള്ളുവെന്നും ഇലക്ട്രീഷ്യൻ പറഞ്ഞു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. അഴുകിയ നിലയിൽ മുറിയുടെ ഭിത്തിയോട് ചാരിയാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിൽ നിന്നും ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. എന്നാൽ സ്വിച്ച് ഓഫ് അവസ്ഥയിൽ കിട്ടിയ ഫോൺ പരിശോധനക്ക് അയച്ചു മരിച്ച ആളിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇന്ന് രാവിലെ 9 മണിയോട് കൂടി ഫോറൻസിക് വിദഗ്ധരുടെ സാനിധ്യത്തിൽ പോലീസ് ഇൻക്വാസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്മാർട്ടത്തിനായി തിരുവനന്തസപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റ. വർക്കല എസ്എച്ച്ഒ സനോജിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം മറ്റ് നടപടികൾ സ്വീകരിച്ചു. സമീപകാലത്ത് കാണാതായവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്


















