ഡൽഹി: വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ 9,300 ത്തിലധികം വ്യാജ രജിസ്ട്രേഷനുകൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) കണ്ടെത്തി. കൂടാതെ ഏകദേശം 11,000 കോടിയിലധികം നികുതി വെട്ടിപ്പും സിബിഐസി കണ്ടെത്തിയതായി ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
വ്യാജ ജിഎസ്ടി രജിസ്ട്രേഷനും നികുതി വെട്ടിപ്പും സംബന്ധിച്ച് മുൻ ബിഹാർ ധനമന്ത്രിയും പാർലമെന്റിന്റെ ഉപരിസഭാംഗവുമായ സുശീൽ കുമാർ മോദിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് മെയ് 16 മുതൽ ജൂലൈ 9 വരെ നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്.



















