തിരുവനന്തപുരം: നഗരത്തിലും മലയോരമേഖലകളിലും കനത്ത നാശം വിതച്ച് ശക്തമായ മഴ തുടരുകയാണ് തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെ. ഇന്ന് ജില്ലയിൽ റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
നെയ്യാറ്റിൻകര മാമ്പഴക്കര കുറവോട് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായി. പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റി. വാമനാപുരം മേലാറ്റൂമുഴിയിൽ മണ്ണിടിച്ചിൽ ഉണ്ടായി, ആളപായമില്ല. പ്രദേശത്തെ 12 കുടുംബങ്ങളെ മേലാറ്റുകുഴി LPട സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രാജൻ എന്നയാളുടെ വീട് തകർന്നു. 35 ആടുകൾ മണ്ണിനടിയിൽപെട്ടു.
നെയ്യാറിൽ നിന്നും ഒഴുകി തേമ്പമുട്ടം പോകുന്ന കനാലിൽ മണ്ണടികോണം ഭാഗത്തും മണ്ണിടിഞ്ഞു . ഇതോടെ കനാലിൽ വെള്ളം നിറഞ്ഞു 60 ഓളം കുടുംബത്തിനും ഇവരുടെ ആശ്രയമായ കൃഷിക്കും നാശമുണ്ടാകും എന്ന ആശങ്കയിലാണ് . ഇപ്പോൾ വെള്ളം നിറഞ്ഞു റോഡിലേക്ക് ഒഴുകി തുടങ്ങി.