ഹൃദയവുമായി പാഞ്ഞ് നമ്മ മെട്രോ; പുതുജീവന്‍; അവയവ കൈമാറ്റം ഇതുരണ്ടാം തവണ

Sep 12, 2025

ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് തടസമായില്ല. ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി ഹൃദയം യഥാസമയം എത്തിക്കുന്നതിന് അവര്‍ക്ക് തുണയായത് നമ്മ മെട്രോയാണ്. നേരത്തെ നഗരത്തിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കരള്‍ എത്തിച്ച് മെട്രോ ചരിത്രം സൃഷ്ടിച്ചിരുന്നു.

സെപ്റ്റംബര്‍ 11 രാത്രിയാണ്, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഹൃദയം യശ്വന്ത്പുരില്‍ നിന്ന് സൗത്ത് എന്‍ഡ് സര്‍ക്കിളിലുള്ള അപ്പോളോ ആശുപത്രിയില്‍ വെറും 20 മിനിറ്റിനുള്ളില്‍ എത്തിച്ചത്. ഈ കരുതല്‍ യാത്ര ഏകോപനത്തിന്റെയും സംഘാടനത്തിന്റെയും മികച്ച മാതൃകയായി. മെട്രോ കോച്ചില്‍ സുരക്ഷാ ജീവനക്കാരും ആവശ്യമായ ഡോക്ടര്‍മാരും ഉണ്ടായിരുന്നു.

യശ്വന്ത്പുരിലെ സ്പര്‍ശ് ആശുപത്രിയില്‍ നിന്ന് ഹൃദയം ആംബുലന്‍സില്‍ യശ്വന്ത്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്ന് മെട്രോയില്‍ യാത്ര തുടര്‍ന്നു. സൗത്ത് എന്‍ഡ് സര്‍ക്കിള്‍ സ്റ്റേഷനില്‍ ഇറക്കിയ ശേഷം, മറ്റൊരു ആംബുലന്‍സില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിത ഘട്ടങ്ങളില്‍ പൊതുഗതാഗതം ഉപയോഗിച്ച് എങ്ങനെ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്നത് നമ്മ മെട്രോ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബംഗളൂരു നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ സമയമായതുകൊണ്ടാണ് ഹൃദയം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ മെട്രോ യാത്ര തെരഞ്ഞെടുത്തത്.

cake tower new
LATEST NEWS
എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യത്തെ ആള്‍, മാത്യു അച്ചാടന്‍ അന്തരിച്ചു

എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യത്തെ ആള്‍, മാത്യു അച്ചാടന്‍ അന്തരിച്ചു

തൃശൂര്‍: കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ...