മാറനല്ലൂർ: പെരുമ്പഴുതൂർ കീളിയോടു സൗമ്യ ഭവനിൽ വിജയകുമാരൻ നായർ (64) ൻ്റെ തിരോധാനത്തിൽ ആണ് ദുരൂഹത ഉള്ളതായി മകൻ സന്തോഷ് മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 2019 ഡിസംബർ മുതലാണ് ഹോട്ടൽ തൊഴിലാളി കൂടിയായ വിജയകുമാരൻ നായരെ കാണാതാകുന്നത്. ഭാര്യ ഇന്ദിര ഭർത്താവിനെ കണ്ടെത്തിത്തരണം എന്ന് ആവശ്യപ്പെട്ട് മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു.
മൂന്ന് വർഷങ്ങൾക്കിപ്പുറം സന്തോഷിൻ്റെ സുഹൃത്ത് അഭിലാഷിനോട് ഇയാളുടെ സുഹൃത്ത് യാദൃശ്ചികമായി വിജയകുമാരൻ നായരെ കാണാതായത് അദ്ദേഹം മരിച്ചത് കൊണ്ടാണ് എന്നും മദ്യപസങ്കേതത്തിൽ വച്ച് വാക്ക് തർക്കമുണ്ടായി സുഹൃത്തുക്കളിൽ ഒരാൾ വിജയകുമാരനെ മർദ്ദിക്കുകയും ഇതിൻ്റെ ആഘാതത്തിൽ ഉയരത്തിൽ നിന്നും നിലത്ത് വീണ വിജയകുമാരൻ നായരുടെ കഴുത്ത് ഒടിഞ്ഞു ജീവൻ നഷ്ടപ്പെടുകയും ചെയ്‌തെന്നും ശേഷം മൃതദേഹം മദ്യപസങ്കേതത്തിൽ കുഴിച്ചിട്ടുവെന്നും പറഞ്ഞു. മർദിച്ച ആളുടെ ബന്ധുവാണ് ഈ വിവരം പുറത്തു വിട്ടത്. തുടർന്നാണ് അച്ഛൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുള്ളത് അന്വേഷിച്ചു കണ്ടെത്തി സഹായിക്കണം എന്ന് ആവശ്യപ്പെട്ട് സന്തോഷ് പരാതി നൽകിയിരിക്കുന്നത്.


















